ഒമാനിലെ കോടതികളില്‍ പ്രവാസി അഭിഭാഷകർക്ക് വിലക്കേർപ്പെടുത്തി. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെടുത്തതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ‘ഒമാനിലെ സുപ്രീംകോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസി അഭിഭാഷകര്‍ക്ക് കോടതികളില്‍ ഹാജരാകാനോ വാദിക്കാനോ പാടില്ല’ എന്നാണ് പ്രസ്താവനയിൽ പറയുന്നത്. ഇതുപ്രകാരം, 2020 ഡിസംബര്‍ 31 ന് ശേഷം ഒമാനിലെ ഒരു കോടതികളിലും പ്രവാസി അഭിഭാഷകരെ ഹാജരാകാനോ വാദിക്കാനോ അനുവദിക്കില്ല.
സിനിമാസംഘത്തിന് കോവിഡ്…; സ്റ്റുഡിയോയും ചലച്ചിത്ര കോര്‍പറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചു
ഒമാനിലെ നീതിന്യായ, നിയമ നിര്‍വഹണ മേഖലയുടെ മുന്നേറ്റത്തിനും നിലവാരം ഉയര്‍ത്തുന്നതിനും വിദേശികളായ അഭിഭാഷകര്‍ നല്കിയ സംഭാവനകളെയും അനുഭവങ്ങളെയും അഭിനന്ദിക്കുകയും തുടര്‍ന്നുള്ള ഔദ്യോഗിക പ്രവര്‍ത്തനരംഗത്ത് വിജയങ്ങള്‍ നേരുന്നതായും മന്ത്രാലയത്തിന്റെ പ്രസ്താവന അറിയിക്കുന്നു.
ഇന്ത്യ – ചൈന സംഘർഷം: ഏകപക്ഷീയമായി തീരുമാനിക്കുന്ന നിയന്ത്രണരേഖ അംഗീകരിക്കില്ലെന്ന് ഇന്ത്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക