ത്രിശൂർ: അമ്പത്തിയെട്ടാമത് കേരള സ്കൂൾ കലോത്സവത്തിന് വേദിയാവാൻ കേരളത്തിന്റെ സാംസ് കാരിക ജില്ലയായ തൃശൂർ ഒരുങ്ങിക്കഴിഞ്ഞു. കലോത്സവം പടിവാതിൽക്കൽ എത്തിയതിന്റെ ലഹരിയിലാണ് നാടും നഗരവും. വിജയികൾക്കായുള്ള സ്വർണക്കപ്പ് ഇന്ന് ഉച്ചയോടെ കലോത്സവ നഗരിയിൽ എത്തിച്ചു. മന്ത്രിമാരായ പ്രൊഫസ്സർ സി രവീന്ദ്ര നാഥ് ,വി സ് സുനിൽ കുമാർ ,എ സി മൊയ്ദീൻ എന്നിവർ ചേർന്ന് കപ്പ് ഏറ്റുവാങ്ങി. 116 പവനിൽ തീർത്ത സ്വർണക്കപ്പ് ഘോഷയാത്രയോടെ കലോത്സവ നാഗരിയിലെത്തും.
ഏഷ്യയിലെ തന്നെ ഏറ്റവും കലാമേള എന്നറിയപ്പെടുന്ന കേരള സ്കൂൾ കലോത്സവം ജനുവരി 6 നു ആരംഭിക്കും. ജനുവരി 10നു ആണ് സമാപനം. മൊത്തം 25 വേദികളിലായിട്ടായിരിക്കും മത്സരങ്ങൾ അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക