വിവാഹം കഴിച്ച സ്ത്രീകളുമായി അവിഹിതബന്ധത്തിലേർപ്പെട്ടാൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പിെൻറ നിയമസാധുത സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് പരിശോധിക്കും. എന്നാൽ സ്ത്രീയെ ഇരയായി പരിഗണിച്ച് സംരക്ഷണം നല്കുന്ന വകുപ്പ് 1954-ല്‍ സുപ്രീംകോടതിയുടെ നാലംഗ ബെഞ്ച് ശരിവെച്ചിരുന്നു. എന്നാൽ, മാറിയ സാമൂഹിക സാഹചര്യങ്ങളില്‍ ഇതിെൻറ ഭരണഘടന സാധുത പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ കേന്ദ്ര സര്‍ക്കാറിന് അഭിപ്രായമറിയിക്കാമെന്നും വ്യക്തമാക്കി.
പുരുഷനോടൊപ്പം കുറ്റംചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ സംരക്ഷിക്കുന്ന നിയമം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ജോസഫ് ഷൈനാണ് അഡ്വ. കാളീശ്വരം രാജ് മുഖേന കോടതിയെ സമീപിച്ചത്. ജോലി, തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ആനുകൂല്യമോ സംവരണമോ നല്കുന്നതുപോലെ കുറ്റകൃത്യത്തിെൻറ കാര്യത്തില്‍ പാടില്ലെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക