കനകമല ഐഎസ് പ്രതികൾ ഷെഫിൻ ജഹാനെതിരേ എൻഐഎയ്ക്ക് മൊഴി നൽകി. വിയ്യൂർ ജയിലിൽ കഴിയുന്ന ഐഎസ് പ്രതികളായ മൻസീദിന്റെയും സഹ്വാനന്റെയും മൊഴിയിൽ ഷെഫിനെ അടുത്തറിയാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഷെഫിൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നും ഇവർ മൊഴി രേഖപ്പെടുത്തി. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യും.
എന്നാൽ കനകമല കേസിലെ പ്രതികളുമായി സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് നേരത്തേ ഷെഫിൻ പറഞ്ഞിരുന്നത്. അതേസമയം കനകമല കേസിലെ ഒന്നാം പ്രതികളുമായി ഷെഫിന് ബന്ധമുണ്ടായിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഐഎസ് ഏജന്റുമാരുമായി ഷെഫിൻ ജഹാൻ സംസാരിച്ചതിന് തെളിവുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു.
ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയയുടെ ഭര്‍ത്താവാണ് ഷെഫിന്. ഈ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഷെഫീന്‍ തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ഹാദിയ കേസിനെ അത് കാര്യമായി ബാധിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക