കൊല്ലത്തു പോരുവഴി ശാസ്താംനടധർമ്മശാസ്താക്ഷേത്രത്തിൽ കാറിലെത്തിയ മൂന്നംഗ സംഘം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചതില്‍ പ്രതിഷേധിച്ചു ഹിന്ദു ഐക്യവേദി നാളെ പോരുവഴി പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ഇന്ന് ക്ഷേത്രത്തിൽ 1.15ഓടെ അന്നദാന ചടങ്ങിനിടെയാണ് സംഭവം. അന്നദാനത്തിൽ പങ്കെടുത്തുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് സ്വിഫ്റ്റ് കാർ ഓടിച്ചു കയറ്റി ആൾക്കാരെ ഭയപെടുത്തുകയായിരുന്നു. ഭീകരാന്തരീക്ഷത്തെ തുടർന്ന് ജനങ്ങൾ ഭയന്നു. കൂടാതെ ഭക്ഷണത്തിൽ പൊടിയും മറ്റും വീണു. ഇത് ചോദ്യം ചെയ്തവരെ അക്രമികൾ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു .
സംഭവത്തില്‍ പോരുവഴി അമ്പലത്തുംഭാഗം കൈപ്പുഴ കുറ്റിവീട്ടിൽ അൻസിൽ, ഹസീനാ മൻസിലിൽ ഹാഷിം, അഞ്ചാലുംമൂട് അഷ്ടമുടി സ്വദേശിയായ മറ്റൊരു യുവാവ് എന്നിവര്‍ക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. ഒളിവില്‍ പോയ ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പറയപ്പെടുന്നു.
അമ്പലത്തുംഭാഗം അനന്ദു ഭവനിൽ അനിൽകുമാർ (40), മഞ്ജുഭവനിൽ മനു (35), ചിറയുടെ വടക്കതിൽ ജയപ്രകാശ് (40) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക