സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ എൽ ഡി എഫ് സർക്കാർ ഇടപെട്ട് മാറ്റം വരുത്തിയെന്നാണ് പറയുന്നത്. സരിതയുടെ കത്തിന്റെ അടിസ്ഥാത്തിലാണ് അന്വേഷണം അത് തനിക്ക് നീതി നിഷേദിച്ചെന്നും ഉമ്മൻ ചാണ്ടി പരാതിയിൽ പറയുന്നു. എന്നാൽ യാതൊരു തരത്തിൽ ഉള്ള നീതി നിഷേധവും ഉണ്ടായിട്ട് ഇല്ലെന്നാണ് സർക്കാരിന്റെ നിലപാട്. കത്ത് ചർച്ച് ചെയ്യരുതെന്ന് എന്ന നിലപാട് നേരത്തെ ഉണ്ടായിരിന്നു.
സോളാർ കേസിൽ ഉൾപ്പെട്ട സരിതയുടെ കത്ത് മാധ്യമങ്ങൾ ഉൾപ്പെടെ ആരും ചർച്ച ചെയ്യരുതെന്ന് ഹൈ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സരിതയുടെ കത്ത് ചർച്ച ചെയ്യുന്നത് വിലക്കണമെന്ന് ഉമ്മൻ ചാണ്ടി നേരത്തെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സീനിയർ അഡ്വക്കേറ്റ് കപിൽ സിബിൽ ആണ് ഉമ്മൻചാണ്ടിക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക