സെക്രട്ടറിയേറ്റ് നടയില്‍ അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് നടത്തി വന്നിരുന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. സിബിഐ അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകിയ ശേഷമാണ് സമരം അവസാനിപ്പിക്കാൻ ശ്രീജിത്ത് തീരുമാനിച്ചത്.
പാറശാല പൊലീസ് അനുജന് ശ്രീജീവിനെ കൊലപ്പെടുത്തിയതാണ് എന്നാരോപിച്ച് രണ്ട് വര്‍ഷത്തിലേറെയായി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ്. സമരം 765 ദിവസം പിന്നിട്ടപ്പോള്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ ശ്രീജിത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. സമരത്തിന് ജനപിന്തുണ ഏറിയതോടെ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് വീണ്ടും കത്തെഴുതി.
തുടര്‍ന്ന് നേരത്തെ കേസ് അന്വേഷിക്കാന്‍ വിസമ്മതിച്ച സിബിഐ കേസ് അന്വേഷിക്കാം എന്ന് ഉറപ്പ് നല്കി. പിന്നീട് അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ കേസ് തീര്‍പ്പാക്കിയിട്ടേ സമരം അവസാനിപ്പിക്കുകയുളളൂ എന്ന് വ്യക്തമാക്കി ശ്രീജിത്ത് സമരം തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക