സദാചാരം കോളേജുകളിലും ഇന്ന് നമ്മുക്ക് കാണാൻ സാധിക്കുന്നു. ഒരുമിച്ച് പഠിക്കുന്ന സഹപാഠിയുടെ കൂടെ ഇരുന്നാൽ പോലും അതിനെ മറ്റൊരു കണ്ണിലൂടെയാണ് പലരും കാണുന്നത്. അധ്യാപകർക്ക് പോലും ഇന്ന് വിദ്യാർത്ഥികളെ മനസിലാക്കാൻ സാധികാത്ത അവസ്ഥയാണുള്ളത്.
ഇന്നലെ കാമ്പസില്‍ ഒരുമിച്ചിരുന്നതിന്റെ പേരിൽ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും അദ്ധ്യാപിക അപമാനിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പ്രിന്‍സിപ്പല്‍ കെഎല്‍ ബീനയാണ് വിദ്യാർത്ഥികളെ അപമാനിച്ചത്. എന്നാൽ വിദ്യാത്ഥികൾ അത് കേട്ടുനിൽക്കുകയല്ല ചെയ്തത്. കൂടെ പഠിക്കുന്നത് ആണായാലും പെണ്ണായാലും തുല്യരായി കരുതുന്നവരാണ് വിദ്യാർത്ഥി സമൂഹം. അവർ പ്രിൻസിപ്പലിനെതിരെ പ്രതിഷേധിക്കുകയാണ് ചെയ്തത്. അവസാനം വിദ്യാർത്ഥികളുടെ മുന്നിൽ പ്രിൻസിപ്പലിന് മുട്ടുമടക്കേണ്ടി വന്നു. ഒടുവിൽ പ്രിന്‍സിപ്പല്‍ മാപ്പു പറയുകയാണുണ്ടായത്.
ഈ പ്രിന്‍സിപ്പല്‍ ആദ്യം മഹാരാജാസ് കോളേജിലായിരുന്നു. എന്നാൽ അവിടെ നിന്നും പെൺകുട്ടികളെ അപമാനിച്ചതിനെ തുടർന്ന് ബ്രണ്ണനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ആണിന്റെ ചൂട് പറ്റിയിരിക്കാനാണോ വരുന്നതെന്ന ചോദ്യം ചോദിച്ച് മഹാരാജാസ് കോളേജിലെ പെണ്‍കുട്ടികളെ അപമാനിച്ച വിഷയത്തില്‍ കെഎല്‍ ബീനയുടെ കസേര കത്തിച്ചത് ഏറെ വിവാദമായ വിഷയമായിരുന്നു.
ബ്രണ്ണന്‍ കോളേജിലും സമാനമായ സംഭവമാണ് അരങ്ങേറിയത്. കോളേജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാമ്പസില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്കൊപ്പം ഇരിക്കുന്നതു കണ്ട് ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥികളും എസ്എഫ്ഐയും ആരോപിച്ചിരുന്നത്. ‘ഇരുപ്പിലെ എക്സ്പ്രഷന്‍’ ശരിയല്ലെന്നും കൂടെയുള്ളത് ഏട്ടനാണ് എന്നു പറഞ്ഞപ്പോള്‍ രക്ത ബന്ധത്തിലല്ലാത്തവര് എങ്ങനെയാണ് ഏട്ടനാവുകയെന്നും വീട്ടില്‍ വിളിച്ചു പറയുമെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഈ സംഭവത്തിന് ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐയെ സമീപിക്കുന്നത്. സംഘടനയുടെ നേതൃത്വത്തിലാണ് പിന്നീട് പൊലീസില്‍ പരാതി നല്‍കിയത്.
തുടർന്ന് ധർമ്മടം എസ്.ഐ അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. അതുവരെ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. അധ്യാപിക മാപ്പുപറയണമെന്ന നിലപാടില്‍ മറ്റ് അധ്യാപകരും ചേര്‍ന്നതോടെ കെഎല്‍ ബീന മാപ്പു പറയുകയായിരുന്നു.
എന്നാൽ അതുകൊണ്ടൊന്നും വിദ്യാർഥിനിക്ക് തൃപ്തിയായില്ല. തുടർന്ന് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഗവര്‍ണര്‍, മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന് തുടങ്ങിയവര്‍ക്ക് വിദ്യാര്‍ഥിനി പരാതി നൽകുകയും ചെയ്തു. ഇനി ഇത്തരത്തില്‍ വിദ്യാര്‍ഥികളെ അപമാനിക്കുന്ന നടപടികള്‍ ഉണ്ടാവരുതെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. കോളേജ് യൂണിയന് ഭാരവാഹികളായ ജിന്‍ഷിത്ത്, അശ്വിന് രാഘവന്, എസ്എഫ്ഐ തലശേരി പിണറായി ഏരിയാ ഭാരവാഹികളായ ഹസന്, അര്ജുന്, അമല്‍ തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്കി. വിഷയത്തില്‍ തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ ഇടപെടുകയും വിദ്യാഭ്യാസ മന്ത്രിയുടെയടക്കം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക