ഇന്നലെ ആകാശത്ത് ചുവന്ന ചന്ദ്രന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ക്ഷേത്രങ്ങളുടെ നടയെല്ലാം അടച്ചിരുന്നു. എന്നാല്‍ ഒരു ക്ഷേത്രം മാത്രം ഇതില്‍ നിന്നും വ്യത്യസ്ഥമായി തുറന്നിരുന്നു. കോട്ടയത്തെ തിരുവാര്‍പ്പു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമാണ് ഗ്രഹണസമയത്ത് പോലും തുറന്നിട്ടത്. ഭാരതത്തിലെ തന്നെ ഏറ്റവും ആദ്യം നട തുറന്ന് പൂജ നടത്തുന്ന ക്ഷേത്രമാണ് തിരുവാര്‍പ്പു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
മീനച്ചിലാറിന്റെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് 1500 വര്‍ഷത്തോളം പഴക്കമുണ്ട്്. കംസ നിഗ്രഹത്തിനു ശേഷം വിശന്നുവലഞ്ഞു നില്‍ക്കുന്ന ശ്രീകൃഷ്ണനാണു ഇവിടുത്തെ പ്രതിഷ്ഠ. നിവേദ്യം മുടക്കാന്‍ പാടില്ലെന്നതിനാലാണ് പൂജകള്‍ മുടക്കം കൂടാതെ നടക്കുന്നത്.
ഇതിന്റ പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍, വളരെ നേരം നീണ്ടുനിന്ന ഒരു ഗ്രഹണ സമയത്തു പൂജ മുടങ്ങിയെന്നും പിന്നീട് നട തുറന്നപ്പോള്‍ ഭഗവാന്റെ അരയിലെ കിങ്ങിണി അരഞ്ഞാണം അഴിഞ്ഞു കാല്‍ക്കല്‍ കിടക്കുന്നതായി കണ്ടു. ഇതിനെ തുടര്‍ന്ന് പ്രശ്‌നം വച്ചു നോക്കിയപ്പോഴാണ് നിവേദ്യം ഒരിക്കല്‍ പോലും മുടങ്ങാന്‍ പാടില്ല എന്നു കണ്ടെത്തിയത്. അതിനു ശേഷം പൂജകള്‍ക്കോ നിവേദ്യത്തിനോ മുടക്ക് വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക