20,000 രൂപയുടെ കള്ളനോട്ടുകളടക്കം ഏഴര ലക്ഷം രൂപയുമായി പശ്ചിമ മംഗാള്‍ സ്വദേശിനികളായ രണ്ടു യുവതികളും പൊന്‍കുന്നം സ്വദേശിയായ യുവാവും അറസ്റ്റില്‍. കള്ളനോട്ടു കേസില്‍ കൊല്‍ക്കത്ത സ്വദേശികളായ യുവതികള്‍ ഇന്നലെയാണ് അറസ്റ്റിലായത്. ഇവരില്‍ ഒരാള്‍ക്ക് സിനിമ സീരിയല്‍ രംഗവുമായി അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. പൊന്‍കുന്നം മാളിയേക്കല്‍ അനൂപ് വര്‍ഗീസ് (45), മുംബൈയില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളും സഹോദരിമാരുമായ സുഹാന ഷേക്ക് (27), സാഹിം (20) എന്നിവരാണു നേര്യമംഗലത്തിനു സമീപം തലക്കോട് ഫോറസ്റ്റ് ചെക്കുപോസ്റ്റില്‍നിന്നു പിടിയിലായത്.
പ്രതികളില്‍നിന്നു 2000ത്തിന്റെ 11 കള്ളനോട്ടുകള്‍ ഉള്‍പ്പെടെ 7.50 ലക്ഷം രൂപ കണ്ടെടുത്തതെന്നു പോലീസ് പറഞ്ഞു. നല്ല നോട്ടുകള്‍ക്കൊപ്പം ഇടകലര്‍ത്തിയാണു കള്ളനോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. കാറില്‍ ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് ബാഗുകളിലാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. കള്ളനോട്ട് വേട്ടയറിഞ്ഞ് നൂറുകണക്കിനാളുകള്‍ ചെക്ക്‌പോസ്റ്റില്‍ തടിച്ചുകൂടിയിരുന്നു.
മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുവരായിരുന്നു ഇവര്‍.വാളറയില്‍ കൊച്ചി -ധനുഷ് കോടി ദേശീയ പാതക്കരികിലുള്ള ഒരു കടയില്‍ കയറി 4 പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം രണ്ടായിരം രൂപയുടെ നോട്ട് നല്‍കുകി മൂവര്‍ സംഘം നേര്യമംഗലം ഭാഗത്തേക്ക് വരികയായിരുന്നു. സിഗററ്റ് വാങ്ങി കടയില്‍ നിന്നും യുവതികള്‍ പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് കടയുടമ നോട്ട് പരിശോധിച്ചത്. അപ്പോഴാണ് കള്ളനോട്ടാണ് യുവതികള്‍ നല്‍കിയതെ വിവരം ഇയാള്‍ക്ക് മനസിലാകുന്നത്. പുറത്തിറങ്ങി ഇവരെ പിന്തുടരാന്‍ ശ്രമിച്ചപ്പോഴേക്കും ഇവര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി വിട്ടു പോകുകയും ചെയ്തു. ഉടന്‍ കടയുടമ നാട്ടുകാരില്‍ ചിലരോടും ഊന്നുകല്‍ പൊലീസിലും വിവരം അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ തലക്കോട് ചെക്ക് പോസ്റ്റില്‍ കാത്തുനിന്ന് പൊലീസ് സംഘം കാര്‍ യാത്രക്കാരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക