തിരുവനന്തപുരം: നിയമ നടപടികളുടെ ഭാഗമായി ബിനോയ് കോടിയേരിയെ ദുബായ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കുകയോ പാസ്പോര്‍ട്ട് പിടിച്ച് വെക്കുകയോ ചെയ്തിട്ടില്ലെന്ന് സഹോദരന്‍ ബിനീഷ് കോടിയേരി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ബിനീഷ് കോടിയേരി കാര്യങ്ങൾ പങ്കുവച്ചത്.
സിവില്‍ നടപടികള്‍ നേരിടാന്‍ സന്നദ്ധനായി തന്നതെയാണ് ബിനോയ് ദുബായില്‍ തുടരുന്നത്. ദുബായ് നിയമ വ്യവസ്ഥയനുസരിച്ചാണ് കേസിന്റെ കാര്യങ്ങള്‍ ഇന്നുവരെയും നടന്നു വരുന്നതെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
നിയമ നടപടികളെ ഭയന്ന് ബിനോയ് ഒളിച്ചു നടന്നിട്ടുമില്ല. ബിനോയ് കേരളത്തില്‍ നിൽക്കുമ്പോൾ യാത്രാവിലക്ക് ഉണ്ടെന്നും ഇന്റര്‍പോള്‍ അന്വേഷണം ഉണ്ടെന്നും പ്രചരിപ്പിച്ചെങ്കിലും ബിനോയ് സ്വമേധയാ ദുബായിലേക്ക് പോവുകയാണുണ്ടായത്.
13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് എന്ന് മുറവിളി നടത്തിയിരുന്നവര്‍ ഇപ്പോള്‍ വെറും ഒരു കോടി 72 ലക്ഷം രൂപയുടെ സിവില്‍ വ്യവഹാരം മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അക്കാര്യം മനപ്പൂര്‍വ്വമായി മറച്ചു പിടിക്കുന്നുവെന്നും ബിനോയ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
https://www.facebook.com/bineesh.kodiyeri4/posts/1606342856110183
പ്രതികരിക്കാൻ ഇവിടെ എഴുതുക