അമേരിക്കയിലെ ഫ്ളോറിഡയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 17 കുട്ടികൾ കൊല്ലപ്പെട്ടു. 12 കുട്ടികൾ സ്കൂളിനുള്ളിൽ കൊല്ലപ്പെട്ടു. മൂന്നു പേർ സ്കൂളിനു പുറത്തും രണ്ടുപേർ ആശുപത്രിയിലും മരണത്തിനു കീഴടങ്ങി. വെടിവയ്പിൽ 17 കുട്ടികൾക്കു പരിക്കേറ്റിട്ടുണ്ടെന്ന് ബ്രൊവാർഡ് കൗണ്ടി ഷെരിഫ് സ്കോട്ട് ഇസ്രയേൽ അറിയിച്ചു. പാർക്ക്ലാൻഡിലെ സ്റ്റോണ്‍മാൻ ഡഗ്ലസ് ഹൈസ്കൂളിലാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം വെടിവയ്പുണ്ടായത്.
സ്കൂളിലെ വിദ്യാർഥിയായിരുന്ന നിക്കോളാസ് ക്രൂസ് എന്ന പത്തൊന്പതുകാരനാണു വെടിവയ്പ് നടത്തിയതെന്നാണു റിപ്പോർട്ട്. എആർ 15 റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത ഇയാളെ രണ്ടര മണിക്കൂറിനുശേഷം അറസ്റ്റ് ചെയ്തു. ആക്രമണ സ്വഭാവം കാരണം നിക്കോളാസിനെ സ്കൂളിൽനിന്നു പുറത്താക്കിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
യുഎസിലെ സ്കൂളുകളുടെ ചരിത്രത്തിൽ ഏറ്റവും രൂക്ഷമായ വെടിവയ്പാണ് ഇപ്പോൾ ഉണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക