ചൈനീസ് കമ്പനികളായ ZTE, ഹുവായ് എന്നിവയുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് അമേരിക്കന്‍ പൗരന്മാരോട് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി. ചില ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് സിഐഎ, എന്‍എസ്എ, എഫ്ബിഐ തുടങ്ങിയ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വാദം.
പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട രഹസ്യാന്വേഷണ, സുരക്ഷാ ഏജന്‍സികള്‍ ZTE, ഹുവായ് തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഔദ്യോഗിക രഹസ്യങ്ങളടക്കം, പല തന്ത്രപ്രധാന വിവരങ്ങളും ചോര്‍ത്താന്‍ ഫോണുകള്‍ ഉപയോഗിക്കുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ് വ്രെ വ്യക്തമാക്കി.
നേരത്തെയും ചൈനയ്ക്കെതിരെ യുഎസ് ഇ്ത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രതികരിച്ച ഹുവായ് കമ്പനി, രഹസ്യാന്വേഷണ ഏജന്‍സികളുടെ വാദം അടിസ്ഥാന രഹിതമാണെന്ന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക