രാജ്യത്തെ ജനനനിരക്കു വര്‍ധിപ്പിക്കുന്നതിന് പുതിയ തന്ത്രവുമായി തായ്‌ലാന്‍ഡ് ഭരണകൂടം. വൈറ്റമിന്‍ ഗുളികകള്‍ വിതരണം ചെയ്യുന്ന പദ്ധതി വാലന്റൈന്‍സ് ദിനത്തിലാണ് അവതരിപ്പിച്ചത്. ഗര്‍ഭധാരണം പ്രോത്സാഹിപ്പിക്കാന്‍ ദമ്പതികള്‍ക്കിടയില്‍ ഫോളിക് ആസിഡ്, അയണ്‍ ഗുളികകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വിതരണം ചെയ്തു. ഗര്‍ഭം ധരിക്കുന്നതിനുള്ള ആരോഗ്യം എങ്ങനെയെല്ലാം ഉണ്ടാക്കാമെന്ന് വിശദീകരിക്കുന്ന ലഘുലേഖയും വിതരണം ചെയ്യുന്നുണ്ട്.
തായ്‌ലാന്‍ഡിൽ 1960-കളില്‍ ജനനനിരക്ക് ഒരു സ്ത്രീക്ക് ആറ് എന്ന നിലയിലായിരുന്നത് 2015-ല്‍ 1.5 ആയി ചുരുങ്ങി. ഇതിനിടെ ജനനനിരക്ക് വര്‍ധിപ്പിക്കാനുള്ള പദ്ധതികളൊന്നും ഫലവത്തായില്ല. ഇപ്പോള്‍ ജനസംഖ്യ കൂടിയ അളവിലാണെങ്കിലും 2030 ആകുമ്പോഴേക്കും താഴാന്‍ തുടങ്ങും.
കൂടാതെ തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയുന്നതുവഴി രാജ്യത്തിന്റെ വരുമാനവും കുറയും. നിലവില്‍ ഒരു തായ് ദമ്പതിക്ക് ശരാശരി 1.5 കുട്ടികളാണ് ഉള്ളത്. ജനസംഖ്യ ആരോഗ്യപരമായി നിലനില്‍ക്കണമെങ്കില്‍ ഇത് 2.1 ആയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക