ഭർത്താവ് ഷവർമ വാങ്ങി നല്‍കിയില്ലെന്നാരോപിച്ച് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ. ഈജിപ്തിലാണ് സംഭവം. സമീഹയെന്ന യുവതിയാണ് വിവാഹ മോചന കേസ് നല്‍കിയിരിക്കുന്നത്. കല്യാണം കഴിഞ്ഞു 40 ദിവസമായ ദമ്പതികളാണ് വിവാഹ മോചനക്കേസ് നൽകിയത്.
വിവാഹം ചെയ്ത വ്യക്തിയെ കുറിച്ച് വേണ്ടവിധത്തില്‍ മനസ്സിലാക്കാനായില്ലെന്നും വിവാഹത്തിന് ശേഷം മാത്രമാണ് ഭർത്താവിന്റെ സ്വഭാവം മനസിലാക്കിയതെന്നും യുവതി പറയുന്നു. പലപ്പോഴും പുറത്തു പോകുന്ന കാര്യങ്ങൾ പറയുമ്പോൾ ഭർത്താവ് അതൃപ്തി കാണിച്ചിരുന്നു. എന്നാൽ പുറത്ത് പോകുന്നത് പണം ചെലവുള്ള കാര്യമാണെന്നും അത് തനിക്ക് ഇഷ്ടമല്ലെന്നുമാണ് ഇയാൾ ധരിപ്പിച്ചിരുന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാളില്‍ തന്നെ ഭര്‍ത്താവ് ഇപ്രകാരം തന്നോട് പറഞ്ഞത് ഞെട്ടിപ്പിച്ചുവെന്നും സമീഹ പറഞ്ഞു.
എന്നാല്‍ ഒടുവില്‍ തന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഭര്‍ത്താവ് പുറത്തു കൊണ്ട് പോയ ദിവസമാണ് വിവാഹ മോചനത്തിന് കാരണമായ സംഭവം നടന്നത്. പുറത്ത് പോയപ്പോള്‍ തനിക്കൊരു ഷവര്‍മ വാങ്ങി തരാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ജ്യൂസ് വാങ്ങി നല്‍കിയെന്നും അതുകൊണ്ട് തൃപ്തിപ്പെടണമെന്നുമായിരുന്നു ഭര്‍ത്താവിന്റെ നിലപാട്. ജ്യൂസ് വാങ്ങി തന്നതിന് ശേഷം ഷവര്‍മ ആവശ്യപ്പെടുന്നത് തന്റെ സമ്പത്ത് മുടിക്കാനാണെന്നും ഭര്‍ത്താവ് ആരോപിച്ചു.
ഭര്‍ത്താവിന്റെ പിശുക്ക് സഹിക്കാവുന്നതിനപ്പുറമാണ് എന്ന് പറഞ്ഞപ്പോൾ വീട്ടുകാര്‍ വിശ്വസിച്ചിരുന്നില്ല. എന്നാൽ അയാള്‍ പണം ധൂര്‍ത്തടിക്കാത്ത വ്യക്തിയാണെന്നായിരുന്നു അവരുടെ മറുപടി. പിന്നീട് തനിക്ക് നേരിട്ട ദുരിതങ്ങള്‍ പറഞ്ഞതോടെയാണ് വിവാഹമോചനം നടത്താമെന്ന് ഇവര്‍ സമ്മതിച്ചതെന്നും സമീഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക