നവജാതശിശു തുടർച്ചയായി കരഞ്ഞതിനെ തുടർന്ന് അമ്മ കുപ്പത്തൊട്ടിയിലെറിഞ്ഞു കൊന്നു. കിഴക്കൻ ഡൽഹിയിലെ വിനോദ്പൂരിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. 25 ദിവസം പ്രായമായ കുഞ്ഞിന്റെ അമ്മയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ പരിചരിച്ച് മടുത്തതുകൊണ്ടാണ് കുപ്പത്തൊട്ടിയിലെറിഞ്ഞതെന്ന് അമ്മ നേഹ പോലീസിനോടു സമ്മതിച്ചു.
കുഞ്ഞിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നാണ് ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നത്. തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തായിരുന്നു അന്വേഷണം.
എന്നാൽ അന്വേഷണത്തിനിടെ പോലീസിന് നേഹയുടെ പെരുമാറ്റത്തിൽ സംശയം തോന്നുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് പോലീസിനോടു കുറ്റം സമ്മതിച്ച നേഹ, പെണ്‍കുഞ്ഞിനെ എറിഞ്ഞുപേക്ഷിച്ച സ്ഥലം കാട്ടിനൽകി. കുഞ്ഞിനെ കണ്ടെടുത്ത പോലീസ്, ഉടൻതന്നെ കുഞ്ഞിനെ എൽബിഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക