ഊട്ടിക്കു പോകണമെങ്കില്‍ തമിഴ് നാട്ടിന് പോകണം എന്നാല്‍ മിനി ഊട്ടിക്കു പോകാന്‍ മലപ്പുറത്തെ അരിമ്പ്ര ഹില്ലിൽ പോയാല്‍ മതി. മറയൂര്‍ പഞ്ചായത്തിന്റെ വടക്കു ഭാഗത്താണ് മിനി ഊട്ടി. മലയുടെ താഴെ എന്‍.എച്ച് കോളനി (ഹരിജന്‍ കോളനി) ബോര്‍ഡു കാണാം. അവിടുന്നു തുടങ്ങും മല മുകളിലേക്കുള്ള യാത്ര. പാറക്കെട്ടുകള്‍, തോടുകള്‍, വെള്ളച്ചാട്ടങ്ങള്‍, നിറയെ പച്ച പുതച്ച വന്‍ മരങ്ങള്‍ എല്ലാം കടന്ന് ഉയരങ്ങള്‍ കയറിയാല്‍ മിനി ഊട്ടി വ്യു പോയിന്റില്‍ എത്താം.
സമുദ്ര നിരപ്പില്‍ നിന്നു 1000 മുതല്‍ 1600 ഫീറ്റ് ഉയരത്തില്‍ ഉള്ള മിനി ഊട്ടി കാഴ്ചകളുടെ കലവറയാണ്. ജില്ലയുടെ തെക്ക് പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. തീരദേശത്തിനടുത്തെ ഏറ്റവും ഉയരമുള്ള മലപ്രദേശമാണ് അരിമ്പ്ര. ഈ അരിമ്പ്ര മലയാണ് പിന്നീട് മിനി ഊട്ടി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഉയരം കൂടിയതിനാല്‍ കുളിരും കൂടുതലാണ്. രാത്രി ആവും തോറും തണുപ്പ് ഏറി വരും. എങ്കിലും രാത്രി സമയങ്ങളില്‍ സഞ്ചാരികള്‍ വളരെ കുറവാണ്. ഏറ്റവും ഉയരം കൂടിയ ടോപ്പ് പോയിന്റില്‍ നിന്നു നോക്കിയാല്‍ മലപ്പുറം ജില്ലയെ ആകെമൊത്തം ഒന്നു കാണാം കൊണ്ടോട്ടി നഗരവും,വേങ്ങര,മഞ്ചേരി തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളും മലപ്പുറത്തെ പ്രകൃതി ഭംഗിയും നമുക് ആസ്വദിക്കാം. മലപ്പുറം മാത്രമല്ല കോഴിക്കോട് എയര്‍പോര്‍ട്ടും റണ്‍വേയും കോഴിക്കോട് ബൈപ്പാസിലുള്ള ടവര്‍ ബില്‍ഡിങും കാണാം. പടിഞ്ഞാറു നോക്കിയാല്‍ അറബിക്കടലിനെയും സുന്ദരമായി കാണാന്‍ സാധിക്കും.
ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ മിനി ഊട്ടി സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണ്. തണുപ്പു കൂടുതലുള്ള സമയമാണ് ഇത്. കോട മഞ്ഞ് പെയ്തിറങ്ങുന്ന തണുപ്പുള്ളൊരു യാത്ര മിനി ഊട്ടി നിങ്ങള്‍ക്ക് സമ്മാനിക്കും. നല്ല റോഡായതില്‍ വാഹനങ്ങളുമായി വരുന്ന ടൂറിസ്റ്റുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. ശരിയായി പറഞ്ഞാല്‍ പേരു പോലെത്തനെ ഊട്ടിയുടെ ഒരു ചെറു രൂപം മിന് ഊട്ടി. അരിമ്പ്ര കുന്നിന്റെ വഴികളില്‍ ചെറു വെള്ളച്ചാട്ടങ്ങളും തോടുകളും കാഴ്ചയ്ക്കു ഭംഗി കൂട്ടുന്നതാണ്.
അരവന്‍കര നേഷണല്‍ ഹൈവേ വഴി 17 മിനിറ്റു മതി മിനി ഊട്ടിയിലെത്താന്‍, കോഴിക്കോട്-പാലക്കാട് ഹൈവേനു പൂക്കോട്ടൂര്‍ വഴിയും, ഗുരുവായൂരിനു പട്ടാമ്പി വഴിയും,പാലക്കാടുള്ളവര്‍ക്ക് മണ്ണാര്‍ക്കാട് വഴിയും മിനി ഊട്ടി പിടിക്കാം. നല്ല റോഡായതിനാല്‍ ബൈക്കു റൈഡുകളും ഇവിടെ സ്ഥിരം കാഴ്ചയാണ്. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരവും, മഞ്ചേരിയില്‍ നിന്ന് 18 കിലോ മീറ്റര്‍ ദൂരവും ആണ്. ശ്രദ്ധിക്കേണ്ട കാര്യം ഇവിടേക്ക് ബസ്സ് സര്‍വ്വീസ് ഇല്ലെന്നുള്ളതാണ്. സ്വകാര്യ വാഹനങ്ങളില്‍ അല്ലെങ്കില്‍ ടൂറിസ്റ്റു വണ്ടികളിലും വേണം ഇവിടെയെത്താന്‍. വരുന്നവര്‍ ഭക്ഷണം കരുതുന്നത് നല്ലതാണ്. വലിയ ഹോട്ടലുകള്‍ ഒന്നും ഇവിടെയില്ല. റോഡരുകില്‍ ചെറിയ ചായപ്പീടികകള്‍ കാണാം. ഒരിക്കല്‍ പോയവര്‍ വീണ്ടും പോകാതിരിക്കില്ല. മഴക്കാലത്തെ മിനി ഊട്ടി കാഴ്ച ഒരു അനുഭവം തന്നെയായിരിക്കും.
Also Read : കോഴിക്കോടുണ്ട് ഗവിക്കൊരു കൊച്ചനിയത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക