ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം നടരാജന് അന്തരിച്ചു. ചെന്നൈയിലെ ഗ്ലെനാഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയില്‍ രാത്രി 1.30 തോടെയായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ ആണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടുത്ത നെഞ്ചുവേദന ഉണ്ടായിരുന്ന നടരാജന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞത്.
ജയലളിത മുഖ്യമന്ത്രിയാക്കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനാണ് നടരാജന്. വര്‍ഷങ്ങളായി പൊതുരംഗത്ത് സജീവമല്ലാത്ത നടരാജന് ജയലളിതയുടെ മരണശേഷമാണ് വീണ്ടും സജീവമായത്.
കഴിഞ്ഞവര്‍ഷം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ മാര്‍ച്ച് 16 നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അനധികൃത സ്വത്ത് സമ്ബാദനകേസില്‍ ജയിലില്‍ കഴിയുന്ന ശശികല ഭര്‍ത്താവിന്റെ നില ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി പരോളിന് അപേക്ഷ നല്‍കിയിരുന്നു. നടരാജനെ അഞ്ച് മാസം മുന്‍പ് അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയപ്പോള്‍ ശശികലയ്ക്ക് അഞ്ച് ദിവസം പരോള്‍ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക