<h6>ബ്രിട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എജന്‍സി ഫേസ്ബുക്കിലെ വിവരങ്ങള്‍ ചോര്‍ത്തിതിനെ തുടർന്ന് ഫേസ്ബുക്കിന് 40 ബില്യൺ ഡോളർ നഷ്ടം. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് കമ്പനിക്ക് ഭീമമായ നഷ്ടം.</h6> <h6>രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫേസ്ബുക്കിലെ 50 മില്യണ്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. വാര്‍ത്ത എജന്‍സിയായ ഐ .എ.എന്‍.എസാണ് വാര്‍ത്ത പുറത്തുവിട്ടത് . 2016ല്‍ അമേരിക്കയില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനിടെ ഫേസ്ബുക്കിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സംശയം.</h6> <h6>ഇതുസംബന്ധിച്ച അന്വേഷണവും നടക്കുകയാണ്. അമേരിക്കന്‍ ഒാഹരി വിപണിയില്‍ 7 ശതമാനം നഷ്ടത്തിലാണ് ഫേസ്ബുക്ക് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെയാണ് ഒാഹരി വിപണിയില്‍ ഫേസ്ബുക്കിന് കടുത്ത തിരിച്ചടിയുണ്ടാവുന്നത്.</h6>
പ്രതികരിക്കാൻ ഇവിടെ എഴുതുക