കൊച്ചി: നഗരത്തിൽ നടത്തിയ റെയ്ഡിൽ ലസ്സി ഗോഡൗണിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പഴയ തൈരും പട്ടികാട്ടവും കണ്ടെത്തി. ലസ്സി മൊത്ത വിൽപന ശാലയിൽ നിന്നാണ് വൃത്തിഹീനമായ രീതിയിൽ ലസ്സി കണ്ടെത്തിയത്. ചുരുങ്ങിയ കാലയളവിൽ എല്ലാ സ്ഥലത്തും ലസ്സി കടകൾ ആരംഭിച്ചത് ശ്രദ്ധയിൽ പെട്ട സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഗോഡൗണിൽ നിന്ന് കണ്ടെത്തിയത്.
ഈ സാഹചര്യത്തില്‍ ആ ലസ്സികള്‍ എവിടെയാണ് ഉണ്ടാക്കുന്നത് എന്ന അന്വേഷണത്തിലാണ് ഗോഡൗണ്‍ കണ്ടെത്തിയത്. ഇതിനുള്ളില്‍ കണ്ടെത്തിയതാവട്ടെ മുഴുവന്‍ പഴകിയ തൈരും ലസ്സി യുണ്ടാകാനുള്ള അസംസ്കൃത വസ്തുക്കളും കണ്ടെത്തി.
അന്യ സംസ്ഥാന തൊഴിലാളികൾ ചേർന്ന തയ്യാറക്കുന്ന ലസ്സിയിൽ ചേർക്കാനുള്ള വെള്ളം എടുക്കുന്നത് സമീപത്തുള്ള ടോയ്ലെറ്റിൽ നിന്ന്. ലസ്സി ഉണ്ടാകാനുള്ള സാധനങ്ങൾക്ക് ഒപ്പം പഴകിയ ഇറച്ചിയും കണ്ടെത്തി. ലസ്സി ഉണ്ടാക്കുന്ന ശാലകളിൽ നായകളെയും അതിന്റെ വിസർജ്യവും കണ്ടെത്തി.
ലസ്സികടകള്‍ക്ക് വന്‍ വിറ്റുവരവ് ഉണ്ടെങ്കിലും അവയൊന്നും രജിസ്ട്രേഷന് നടത്തുകയോ നികുതി നല്‍കുകയോ ചെയ്തിട്ടില്ല.ഫുഡ് സേഫ്റ്റി വകുപ്പ് സാമ്പിളുകൾ ശേഖരിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ടമെന്റ് പറഞ്ഞു.
കൃത്രിമമായി തൈര് ഉണ്ടാക്കുന്ന പൊടികളും പുഴു വളരുന്ന ലസ്സി പാത്രങ്ങളും പട്ടി കാഷ്ഠവുമെല്ലാം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസിനെയും ഹെല്‍ത്ത് ഡിപ്പാര്‍ട്ടമെന്റിനെയും അറിയിച്ചതായി ചരക്ക് സേവന നികുതി വകുപ്പ് ഉദ്യോഗസ്ഥരായ വേണുഗോപാല്‍, ജോണ്സണ് ചാക്കോ എന്നിവർ വ്യക്തമാക്കി.
ഫുഡ് സേഫ്റ്റി വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍മെന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക