ഐ.പി.എല്ലിനു കൊടി ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പതിനൊന്നാം സീസണ് ഐ.പി.എല്ലിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് കോഴ വിവാദത്തെത്തുടര്‍ന്നു കഴഞ്ഞ രണ്ട് സീസണുകളില്‍ വിലക്ക് നേരിട്ട ചെന്നൈ രാജസ്ഥാന് എന്നീ ടീമുകളുടെ തിരിച്ചു വരവ്. മഞ്ഞക്കുപ്പായത്തില്‍ ധോണിയെ വീണ്ടും കാണാന്‍ സാധിക്കുമെന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം വിലക്ക് നേരിട്ട ടീം 11-ാം സീസണില്‍ ധോണിയുടെ നായകത്വത്തിലാണ് തിരികെ എത്തുന്നത്.
ചെന്നൈയ്ക്ക് വേണ്ടി കളിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞതിന് ശേഷം തന്റെ ക്രിക്കറ്റ് കരിയറിലെ യാത്രയെ കുറിച്ച് പറഞ്ഞ് ധോണി വികാരാധീനനായി. മഞ്ഞ ജഴ്സിയില്‍ താന്‍ കളിക്കുന്നില്ലല്ലോ എന്ന യാഥാര്‍ത്ഥ്യം തന്നെ ഏറെ സങ്കടപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയില്‍ നടന്ന ചടങ്ങിനിടെയാണ് ധോണി വാക്കുകള്‍ ഇടറി സംസാരിച്ചത്.
മഞ്ഞയില്‍ എന്നെ കാണാന്‍ കഴിയില്ലല്ലോ എന്നത് എന്നെ വിഷമിപ്പിച്ച കാര്യമാണ്. എന്നാല്‍ ഇതൊരു പ്രൊഫഷണല്‍ മല്‍സരമാണ്. ചെന്നൈയ്ക്ക് വേണ്ടിയല്ലെങ്കിലും മറ്റേതൊരു ടീമിന് വേണ്ടി കളിച്ചാലും വിജയത്തിനായുളള ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ധോണിയുടെ വാക്ക് ഇടറിയപ്പോള്‍ സുരേഷ് റെയ്ന അദ്ദേഹത്തിന് വെളളം എത്തിച്ച് കൊടുത്ത് ആശ്വസിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക