സ്ഥിരം തൊഴിൽ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കേരളത്തിൽ നാളെ പണിമുടക്ക് . ബി ജെ പി സർക്കാരിന്റെ തീരുമാനത്തിനെതിരെ ഞായറാഴ്ച രാത്രി 12 മണി മുതൽ തിങ്കളാഴ്ച രാത്രി 12 മണി വരെയാണ് പണിമുടക്ക് . ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോ-ടാക്സി-ട്രാന്‍സ്പോര്‍ട്ട് മേഖലകളും കട കമ്പോളങ്ങൾ അടച്ച് വ്യാപാരികളും സമരത്തിൽ പങ്കുചേരും.
എംജി സര്‍വകലാശാലയും ഏപ്രില്‍ 2നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിആര്‍ഒ അറിയിച്ചു. സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചതായി പിആര്‍ഒ അറിയിച്ചത്.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി എം, കെടിയുസി ജെ, ഐഎന്‍എല്‍സി, സേവ, ടിയുസിഐ, എഐസിടിയു, എന്‍എല്‍ഒ, ഐടിയുസി സംഘടനകള്‍ ഒരുമിച്ചാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ബിഎംഎസ് നേതാക്കളും പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.ബിഎംഎസിലെ തൊഴിലാളികളും സമരത്തില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
പണിമുടക്കുന്ന തൊഴിലാളികള്‍ തിങ്കളാഴ്ച രാവിലെ ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണ് മാര്‍ച്ച്.പാല്, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി.
Also Read : മുടിയുടെ സ്റ്റൈൽ പറഞ്ഞു തരും നിങ്ങളുടെ സ്വഭാവവും കൈയ്യിലിരുപ്പും; എങ്ങനെയെന്ന് നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക