അലിഗഡ് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിൽ രോഗികളെ കട്ടിലില്‍ കെട്ടിയിട്ടാണ് ചികിത്സ. ട്രയിന്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയ്ക്കെത്തിയ രണ്ട് രോഗികളെയാണ് നഴ്സുമാര്‍ കട്ടിലില്‍ കെട്ടിയിട്ടത്. ഡോക്ടര്‍മാരുടെ അനുവാദത്തോടെയായിരുന്നു ഇത്. മെഡിക്കല്‍ കോളേജിന്റെ എമര്‍ജെന്‍സി വാര്‍ഡിലായിരുന്നു സംഭവം.
എന്നാൽ ബെഡിന് സുരക്ഷയൊരുക്കാന്‍ സൈഡ് ഗാര്‍ഡ് ഇല്ലാതിരുന്നത് മൂലം രോഗികള്‍ കട്ടിലില്‍ നിന്ന് വീഴാതിരിക്കാനാണ് കെട്ടിയിട്ടെതെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ വാദം. അതുപോലെ നഴ്സുമാര്‍ക്ക് എല്ലാ സമയവും കൂട്ടിരിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഡോക്ടര്‍മാര്‍ പറഞ്ഞ പ്രകാരമാണ് രോഗികളെ കെട്ടിയിട്ടതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ സഹ് സെയ്ദി പറഞ്ഞു.
രോഗികളെ കെട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക