വില്ലൻ വേഷങ്ങളിലൂടെ മലയാളി മനസു കീഴടക്കിയ ചലച്ചിത്ര നടൻ കൊല്ലം അജിത്ത്(56) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.40 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടർന്നു അദ്ദേഹം ചികിത്സയിലായിരുന്നു.
മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടു പോയി. തുടർന്ന് വീട്ടിലെ പൊതു ദർശനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് സംസ്ക്കരിക്കും.
തൊണ്ണൂറുകളില്‍ വില്ലൻ വേഷങ്ങളിലൂടെ മലയാളി മനസു കീഴടക്കിയ നടനാണ് കൊല്ലം അജിത്. ഏകദേശം 500ലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1984ൽ പി. പദ്മരാജന് സംവിധാനം ചെയ്ത “പറന്ന് പറന്ന് പറന്ന് ‘ എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണു തുടക്കം. പിന്നീട് പദ്മരാജന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി അദ്ദേഹം.1989 ല്‍ പുറത്തിറങ്ങിയ അഗ്നിപ്രവേശം എന്ന ചിത്രത്തില്‍ നായകനുമായി അജിത്ത് എത്തിയിരുന്നു. എന്നാൽ അദ്ദേഹം പിന്നീട് അഭിനയിച്ചത് ഏറെയും വില്ലന്‍ വേഷങ്ങളാണ്. കൂടാതെ അജിത് രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷന് മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്ഭനാഭൻ-സരസ്വതി ദമ്പതികളുടെ മകനായി ജനിച്ച അജിത്ത് കൊല്ലത്ത് കാമ്പിശ്ശേരി കരുണാകരന് അധികാരിയായിട്ടുള്ള ക്ലബ്ബിലൂടെയാണ് കലാജീവിതത്തിന് തുടക്കം കുറിച്ചത്. പ്രമീളയാണ് ഭാര്യ. മക്കൾ: ശ്രീക്കുട്ടി, ശ്രീഹരി.
ALSO READ: നിങ്ങളുടെ മുടി പറയും നിങ്ങളുടെ സ്വഭാവം
പ്രതികരിക്കാൻ ഇവിടെ എഴുതുക