കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുമോ എന്ന കോഴിക്കോട്ടുകാരി അർച്ചനയുടെ ഫെയ്സ് ബുക്കിലെ പോസ്റ്റ് വൈറലാവുകയാണ്. ഹെൽമറ്റുമായെത്തി തന്റെ വീട്ടിന്റെ മതിൽ പൊളിക്കുന്ന സാമൂഹ്യവിരുദ്ധരുടെ ചിത്രം സഹിതമാണ് വീഡിയോ. എന്നാൽ അർച്ചന ഉയർത്തുന്ന വിഷയത്തിലെ കുറ്റക്കാർക്കെതിരെ പൊലീസ് ഇനിയും നടപടിയെടുത്തില്ല.
സുഷാന്ത് എന്ന സുഹൃത്തിന്റെ പേജിലിട്ട വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ട് ഞങ്ങളെ സഹായിക്കണേ..എന്ന ടാഗ് ലൈനിലാണ് വീഡിയോ. വീട്ടിൽ അച്ഛനും അമ്മയും താനും മാത്രമാണ് ഉള്ളത്. ഇതിൽ അച്ഛന് സെയിൽസാണ് ജോലി. അതുകൊണ്ട് തന്നെ ഞായറാഴ്ച മാത്രമേ എത്താറുള്ളൂ. വീട്ടിന്റെ രണ്ട് ഭാഗത്തും വഴിയുണ്ടായിരുന്നു. അതിനാൽ സുരക്ഷയെ കരുതി വീടിന് മതിലു കെട്ടിയപ്പോൾ പ്രശ്നവും തുടങ്ങി. അടുത്ത വീട്ടുകാർക്ക് നാല് ആടി വഴി വേണം. അതിന് രണ്ടടി ഇവർ നൽകണം. രണ്ടേകാൽ സെന്റ് മാത്രമുള്ള തങ്ങൾ കാൽസെന്റ് എങ്ങനെ തരുമെന്ന ചോദ്യം ഇവർ ഉയർത്തി. ഇത് പിന്നീട് ഭീഷണിയിലേക്കാണ് കാര്യങ്ങളെത്തിച്ചത്.
അങ്ങനെ കോർപ്പറേഷനിൽ നിന്ന് പെർമിറ്റെടുത്ത് മതിൽ കെട്ടലും തുടങ്ങി. പല തവണ തടസ്സെപ്പടുത്തി. തുടർന്ന് പോലീസിന്റെ സഹായം തേടി. ഇതോടെ നിയമപരമായി മതിൽ കെട്ടാൻ അനുവാദവും കിട്ടി. അങ്ങനെ കെട്ടിയ മതിലാണ് പാതിരാത്രി പൊളിക്കുന്നത്. ആദ്യ തവണ അയൽക്കാർ പൊളിച്ചു. തെളിവൊന്നും കിട്ടിയില്ല. വീണ്ടും കടം വാങ്ങി മതിൽ കെട്ടി. അപ്പോഴും പൊളിക്കാനെത്തുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ സിസിടിവിയും വച്ചു. അതിനാൽ ഹെൽമറ്റ് ധരിച്ച് അവരെത്തി. വീണ്ടും പൊളിച്ചു. ശബ്ദം കേട്ട് എത്തിയ അർച്ചനയേയും അമ്മയേയും കണ്ട് അവർ ഓടിയൊളിച്ചു. ഈ സമൂഹ്യവിരുദ്ധർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല. ഇതാണ് അർച്ചന വീഡിയോയിലൂടെ ചർച്ചയാക്കുന്നത്.
പൊളിച്ച മതിലും സിസിടിവി ദൃശ്യങ്ങളും സഹിതമാണ് അർച്ചന വീഡിയോ പോസ്റ്റ് ചെയ്തത്. രമേശ്, ബൈജു, അഭിലാഷ്, വിനോദ്, നൗഷാദ്, ജയൻ, ധർമ്മരാജൻ തുടങ്ങിയവരാണ് അക്രമം നടത്തിയെതെന്ന് അർച്ചന പറയുന്നു.
പിന്നീട് സിടിവിയുടെ വയർ മുറിക്കാൻ മതിൽ ചാടിപോലും ആളെത്തി. ഇത്ര സുരക്ഷിതമല്ലാത്ത സ്ഥലത്താണ് താൻ ജീവിക്കുന്നതെന്നും അർച്ചന പറയുന്നു.
https://www.facebook.com/SushanthNilambur7/videos/2043621829250571/
പ്രതികരിക്കാൻ ഇവിടെ എഴുതുക