തൃശൂര്‍: നഗരം പൂരങ്ങളുടെ പൂരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കൊടിയേറ്റം ഇന്ന് നടക്കും. ആര്‍പ്പുവിളികളോടെ ദേശക്കാരാണ് കൊടിയേറ്റുക. എട്ടു ഘടക ക്ഷേത്രങ്ങളും ഇന്നുതന്നെ കൊടിയേറ്റം നടക്കും. ഏപ്രില്‍ 25നാണ് തൃശൂർ പൂരം.
രാവിലെ 11.30ന് തിരുവമ്പാടി ക്ഷേത്രത്തില്‍ ആദ്യം കൊടിയേറ്റും. താഴത്ത്പുരക്കല് സുന്ദരന്‍ ആശാരി ചെത്തിമിനുക്കിയ കവുങ്ങിലാണ് കൊടി ഉയരുക. ഉച്ചക്ക് മൂന്നോടെ ഒരാനപ്പുറത്ത് എഴുന്നളിപ്പുണ്ടാവും. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന് തിടമ്പേറ്റും. നായ്ക്കനാലില്‍ എത്തുന്നതോടെ പാണ്ടിമേളം തുടങ്ങും. ശ്രീമൂലസ്ഥാനത്ത് എഴുന്നള്ളിപ്പ് സമാപിക്കുന്നതോടെ ചെറിയ വെടിക്കെട്ട് നടക്കും.
പാറമേക്കാവില്‍ രാവിലെ 12.15നാണ് കൊടിയേറ്റ്. ചെമ്പിൽ നീലകണ്ഠനാശാരിയുടെ മകന് കുട്ടന് ആശാരിക്കാണ് കൊടിമരം മിനുക്കാനുള്ള അവകാശം. കൊടിയേറ്റിനുശേഷം അഞ്ച് ആനകേളോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടാവും. പാറമേക്കാവ് പത്മനാഭന് തിടമ്പേറ്റും. പെരുവനം കുട്ടന്മാരാരുടെ പ്രാമാണ്യത്തിലാവും മേളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക