മുംബൈ: ആക്സിസ് ബാങ്കിന് 2189 കോടിയുടെ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലാണ് ബാങ്ക് നഷ്ടം രേഖപ്പെടുത്തിയത്. 1998ല്‍ ഒാഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം ഇതാദ്യമായാണ് ബാങ്ക് നഷ്ടത്തിലേക്ക് പോവുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ബാങ്കിന് 1226 കോടിയുടെ ലാഭം ഉണ്ടായിരുന്നു.
ബാങ്കിന്റെ നഷ്ടത്തെ തുടര്‍ന്ന് കിട്ടാകടം സംബന്ധിച്ച് കണക്കെടുപ്പ് നടത്തുകയാണെന്ന് സി.ഇ.ഒ ശിഖ ശര്‍മ്മ അറിയിച്ചിരുന്നു. കിട്ടാകടം ബാങ്കിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും ശിഖ ശര്‍മ്മ പറഞ്ഞു. ബാങ്കിന്റെ മൊത്തം മൂലധനം 20 ശതമാനം വരെ വര്‍ധിപ്പിക്കും ഇതിലൂടെ മികച്ച പെര്‍ഫോമന്‍സ് ബാങ്കിങ് മേഖലയില്‍ കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശിഖ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക