മുസ്ലിം യുവാവിനെ ഹിന്ദു യുവതിയുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. സെയ്ഫ് അലിയെന്ന ഇരുപത്തിരണ്ടുകാരനാണു കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ബിക്കാനീറില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
പെണ്‍കുട്ടിയെ കാണാന്‍ ചൊവ്വാഴ്ച രാത്രി അവളുടെ വീട്ടിൽ പോയ സെയ്ഫിനെ ബന്ധുക്കള്‍ പിടികൂടുകയും, കാറില്‍ വീട്ടില്‍നിന്നു കുറച്ച് അകലെയുള്ള കര്‍നി വ്യവസായ മേഖലയിലേക്കു കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ സമീപത്തെ മലിന ജലാശയത്തില്‍ ഉപേക്ഷിച്ചു. രാത്രിയില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാനായെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചെന്ന് ബിക്കാനീര്‍ പോലീസ് പറഞ്ഞു.
പ്രണയബന്ധത്തെ തുടര്‍ന്നാണു കൊലപാതകമെന്നു പോലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ മാതാപിതാക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
Also Read: ഇനി കേരളത്തിലും ദയാവധം നടപ്പിലാക്കാൻ അനുമതി
പ്രതികരിക്കാൻ ഇവിടെ എഴുതുക