സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതിനുള്ള അധ്യാപക യോഗ്യതാനിര്‍ണയ പരീക്ഷയായ കെ-ടെറ്റ് ഇനി വര്‍ഷത്തില്‍ മൂന്നുതവണ നടത്തും. സര്‍വശിക്ഷ അഭിയാന് മാറി സമഗ്രശിക്ഷ അഭിയാന് വരുന്നതോടെ പുതുതായി നിയമനം നേടുന്ന അധ്യാപകരെല്ലാം കെ-ടെറ്റ് യോഗ്യത നേടണമെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്.
ഒന്നാം കാറ്റഗറി ഒന്ന് മുതല്‍ അഞ്ച് വരെയും രണ്ടാം കാറ്റഗറി ആറ് മുതല്‍ എട്ട് വരെയും മൂന്നാം കാറ്റഗറി 9, 10 ക്ലാസുകളിലും നാലാം കാറ്റഗറി ഭാഷാവിഷയങ്ങളിലും അധ്യാപകരകാനുള്ള യോഗ്യതയാണ്. സാധാരണ വര്‍ഷത്തില്‍ രണ്ടുതവണയാണ് പരീക്ഷ നടത്തിയിരുന്നത്.
എന്നാല്‍, വിജയശതമാനം കുറഞ്ഞ സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷ വര്‍ഷത്തില്‍ മൂന്നുതവണ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂണ്‍ മധ്യത്തോടെയും ഒക്ടോബര്‍, ജനുവരി മാസങ്ങളിലും പരീക്ഷ നടക്കും. ഓരോ കാറ്റഗറിക്കും 500 രൂപയാണ് പരീക്ഷാഫീസ്.
Also Read: ഫ്ളിപ്പ്കാര്‍ട്ടിന്റെ 70 ശതമാനം ഓഹരി വാള്‍മാര്‍ട്ട് സ്വന്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക