ഇന്‍ഡിഗോ, എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ ആകാശത്ത് അപകടകരമായ രീതിയില്‍ അടുത്തുവന്നു. മുന്നറിയിപ്പ് സ്വീകരിച്ച് വൈമാനികര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഈമാസം രണ്ടിനായിരുന്നു സംഭവം നടന്നത്. അഗര്‍ത്തലയില്‍നിന്നു കൊല്‍ക്കത്തയിലേക്കു പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനവും കൊല്‍ക്കത്തയില്‍നിന്ന് അഗര്‍ത്തലയിലേക്കു പോയ എയര്‍ ഡെക്കാന്‍ വിമാനവുമാണു കൂട്ടിയിടിയിൽ നിന്നും രക്ഷപ്പെട്ടത്. നിര്‍ബന്ധിത അകല പരിധി പിന്നിട്ട് ഇരു വിമാനങ്ങളും 700 മീറ്റര്‍ അടുത്തെത്തി. ഇതോടെ വിമാനങ്ങളിലെ ട്രാഫിക് കൊളിഷന്‍ അവോയിഡന്‍സ് എന്ന ഓട്ടോമാറ്റിക് സംവിധാനത്തില്‍ മുന്നറിയിപ്പ് ലഭിച്ചു. ഇതോടെ വിമാനങ്ങള്‍ അകലത്തേക്കു പറത്തുകയായിരുന്നു.
സംഭവം സ്ഥിരീകരിച്ച ഇന്‍ഡിഗോ വക്താവ് വിഷയത്തില്‍ അന്വേഷണം നടത്തുകയാണെന്നു വ്യക്തമാക്കി. ദുരന്തത്തിന്റെ വക്കിലെത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി എയര്‍ ഡെക്കാനും സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക