ഇനി കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഒക്ടോബർ മുതൽ ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് പഞ്ചിങ്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെങ്കിലും ജീവനക്കാരും സംഘടനകളും അതിരുകടന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക മാധ്യമരംഗത്ത് പല ജീവനക്കാരും മിതത്വം കാണിക്കുന്നില്ല. ഇക്കാര്യത്തിൽ സ്വയം നിയന്ത്രണത്തിന് തയ്യാറാകണം. പെൻഷൻ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും 70,000 പേരെ ഈ സർക്കാർ നിയമിച്ചു. അത്യാവശ്യമുള്ളിടത്ത് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നുണ്ട്. എന്നാലും പല വകുപ്പുകളിലും പുനർവിന്യാസം വേണ്ടിവരും.
അതുപോലെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നതിന് സമിതിയെ നിയോഗിക്കും. കുടിശ്ശികയുള്ള രണ്ടുഗഡു ക്ഷാമബത്ത ഉടൻ നൽകും. ചെറിയ തസ്തികകളിൽ ഉയർന്ന ശമ്പളക്കാർക്ക് ഡെപ്യൂട്ടേഷൻ നൽകുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ പ്രോത്സാഹിപ്പിക്കില്ല. വർക്കിങ് അറേഞ്ച്മെന്റ് പൂർണമായും നിരുത്സാഹപ്പെടുത്തും.
Also Read: സ്കൂൾ ബസിൽ ട്രക്ക് ഇടിച്ച് രണ്ടു പേർ മരിച്ചു; 43 പേർക്ക് പരിക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക