കോഴിക്കോടും മലപ്പുറത്തുമായി 11 പേരുടെ മരണത്തിന് ഇടയാക്കിയ നിപ വൈറസ് ബാധയില്‍ പരിഭ്രാന്തി വേണ്ടെന്നും വൈറസ് നിയന്ത്രണ വിധേയമാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.
അസുഖം പൂര്‍ണ്ണമായും ഒരു പ്രദേശത്തു നിന്ന് തന്നെയാണ് വന്നത് മരിച്ചവരിൽ മിക്കവരും ആദ്യം മരിച്ചവരുമായി ബന്ധം പുലർത്തിയിരുന്നുതായി റിപ്പോർട്ട് വന്നിരുന്നു.
മരണപ്പെട്ടവരുമായി ഏറെതങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്നും ഏഴ് സാമ്പിളുകളായിരിന്നു നിപ ബാധ ഉണ്ടോ എന്നറിയാന്‍ പരിശോധനയ്ക്ക് വച്ചിരുന്നത്. ഇതില്‍ അഞ്ചുപേരിലും നെഗറ്റീവാണ്. വൈറസ് നിയന്ത്രണ വിനേയമാക്കാന് കഴിഞ്ഞുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന് പറഞ്ഞു.
Also Read: നിപ വൈറസ്; സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക