പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ നിപ്പ ബാധിച്ച ഒരാൾ കൂടി മരിച്ചു. കോഴിക്കോട് ചികിത്സായിലായിരുന്ന ചെങ്ങരോത് സ്വദേശി മൂസയാണ് മരിച്ചത്. നിപ്പ വൈറസ് ബാധിച്ചു ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ് ഇദ്ദേഹം. മെയ് 18 നാണ് മൂസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ 25 നാണ് മൂസയും മക്കളായ സാബിത്തും സാലിഹും പുതുതായി വാങ്ങിയ വീട്ടിലെ കിണർ വൃത്തിയാക്കിയത്. പിന്നീട് ഈ കിണറിൽ നിന്നും വവ്വാലുകൾ കണ്ടെത്തിയിരുന്നു. പനിയെ തുടർന്ന് സാബിത്തിനെ ഈ മാസം മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 5 നു മരിക്കുകയും ചെയ്തു. തുടർന്ന് 18 നു സാലിഹും 19 നു മൂസയുടെ സഹോദര ഭാര്യ മറിയവും മരണപെട്ടു. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് നിപ്പ സ്ഥിതീകരിച്ചത്.
ഇതിനിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന ഒരാൾക്ക് കൂടി നിപ്പ സ്ഥിതീകരിച്ചു. നേരത്തെ മരിച്ച മലപ്പുറം സ്വദേശി ഷിജിതയുടെ ഭർത്താവ് ഉബീഷിനാണ് രോഗം സ്ഥിതീകരിച്ചത്. രോഗം സംശയിച്ചു 17 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Also read: മഴ പെയ്യിക്കാൻ യാഗവുമായി ഗുജറാത്ത് സർക്കാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക