കടുത്ത ജലക്ഷാമം അനുഭവിക്കുന്ന ഗുജറാത്തിൽ നല്ല മഴ ലഭിക്കാനായി സംസ്ഥാന സർക്കാർ ദൈവങ്ങളെ ആശ്രയിക്കുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് സർക്കാർ ഈ തീരുമാനമെടുത്തത്. 33 ജില്ലകളിലും 8 പ്രധാന നഗരങ്ങളിലുമായി 41പർജന്യ യാഗങ്ങൾ നടത്താനാണ് തീരുമാനിച്ചത്. ജലസംരക്ഷണ പദ്ധതിയായ ‘സുജലാം സുഫലാം ജൽ അഭിയാ’ന്റെ ഭാഗമായാണ് യാഗങ്ങൾ നടത്തുന്നത്. നല്ലൊരു മൺസൂൺ കാലം വരുന്നതിനു വേണ്ടിയാണ് യാഗങ്ങൾ നടത്തുന്നതെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. ജലദേവന്മാരായ ഇന്ദ്രൻ, വരുണൻ എന്നിവരെ തൃപ്തിപ്പെടുത്താനാണ് യാഗം നടത്തുന്നത്. യാഗത്തിന് ശേഷം പ്രസാദവിതരണവും ഉണ്ടാകും. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, സംസ്ഥാനമന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം ചടങ്ങിൽ പങ്കെടുക്കും.
25227 മില്യൺ ക്യൂബിക് മീറ്റർ ജലം ശേഖരിക്കാവുന്ന ഗുജറാത്തിലെ 204 ഡാമുകളിൽ ആകെ 29% വെള്ളം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. നല്ലൊരു മൺസൂൺ ലഭിച്ചില്ലെങ്കിൽ കൊടിയ വരൾച്ചയിലേക്കാകും ഗുജറാത്ത് ചെന്നെത്തുക.
Also read: പാചകക്കാരനായി ഇന്ത്യൻ നയതന്ത്രജ്ഞന്റെ വീട്ടിലെത്തിയ പാക് ചാരൻ പിടിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക