ബാങ്കിലെ സ്ഥിരനിക്ഷേപം, ചിട്ടി, ഭൂമി, സ്വര്‍ണം ഇതു മാത്രമായിരുന്നു മലയാളികളുടെ പതിവു നിക്ഷേപരീതികള്‍. ഓഹരികളിലും മ്യൂചല്‍ഫണ്ടുകളിലും വിപുലമായ താല്‍പ്പര്യം കണ്ടിരുന്നുമില്ല.എന്നാല്‍ ഇപ്പോള്‍ മലയാളികളുടെ ഈ നിക്ഷേപരീതികളില്‍ വലിയ മാറ്റങ്ങള്‍ വന്നു.
പതിവായി പിന്തുടര്ന്നു വന്നിരുന്ന ചില നിക്ഷേപമേഖലകളില്‍ താല്‍പ്പര്യം കുറഞ്ഞു. സ്വര്‍ണാഭരണശാലകളുടെ പദ്ധതികളിൽ താത്പര്യം ഉണ്ടായിരിന്നു. എന്നാൽ ഇന്നു അതിനോട് തീരെ താത്പര്യം ഇല്ലാതായി. റിയല്‍ എസ്റ്റേറ്റും ഇന്ന് പലര്‍ക്കും താല്‍പ്പര്യമില്ലാതായി. ആഗോള സാമ്ബത്തികമാന്ദ്യം ഇതിനു പിന്നിലുള്ള വലിയൊരു ഘടകമാണ്.
പണപ്പെരുപ്പനിരക്കു വലിയതോതില്‍ കൂടുകയും വിലവര്‍ധന ജീവിതത്തെ വലിയതോതില്‍ ബാധിക്കുകയും ചെയ്യുമ്ബോഴും പലിശനിരക്കു കുറയുന്നത് ഈ മേഖലയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നവരെ അതിൽ നിന്നും പിന്നോട്ട് വലിച്ചു.മ്യൂചല്‍ ഫണ്ട് പ്രചാരണരംഗത്തുണ്ടായ വളര്‍ച്ചയും ചെറു തുകകള്‍ ഘട്ടം ഘട്ടംആയി നിക്ഷേപിക്കുന്ന എസ്ഐപി കൂടുതല്ജനപ്രിയമായതും മ്യൂചല്‍ ഫണ്ട് നിക്ഷേപം മലയാളികള്‍ക്കിടയിലും ഇത്രയേറെ വിപുലമാകാന്‍ സഹായകമായി.
ഇതോടൊപ്പം തന്നെ മലയാളികള്‍ക്കിടയില്‍ പ്രചാരം നേടി വരുന്ന മറ്റൊരു നിക്ഷേപ മേഖലയാണ് എന്‍സിഡി എന്നറിയപ്പെടുന്ന ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങള്‍. ബാങ്ക് ഇതരസ്ഥാപനങ്ങളും സ്വര്‍ണപ്പണയ സ്ഥാപനങ്ങളുമെല്ലാം ഇത്തരത്തിലുള്ള എന്സിഡികളുമായി മുന്നോട്ടുവരുന്നുണ്ട്. ബാങ്ക് സ്ഥിരനിക്ഷേപത്തെക്കാള്‍ രണ്ടോ മൂന്നോ ശതമാനം പലിശ കൂടുതല്‍ വാഗ്ദാനം നല്‍കുന്നതാണ് ഇവയെ ആകര്‍ഷകമാക്കുന്നത്. ഇവയൊക്കെയാണ് എന്ന് മലയാളികളുടെ മാറുന്ന താത്പര്യങ്ങൾ.
Also Read: കോഴിക്കോട് മിന്നലേറ്റ് ഒരാള്‍ മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക