ദുരഭിമാനത്തിന്റെ പേരിൽ സ്വന്തമെന്നോ ബന്ധമെന്നോ നോക്കാതെ മനുഷ്യനെ കൊന്നു തള്ളുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിലൂടെയാണ് നാമിന്നു കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യൻ മോഡൽ കൊലപാതകങ്ങൾ കേരളത്തിൽപ്പോലും ഇന്ന് സജീവമാണ്. കെവിനും നീനുവും അതിന്റെ ഏറ്റവും പുതിയ ഇരകളും. പരിഷ്കൃതരെന്നു സ്വയം നടിക്കുന്ന കേരള ജനത സ്വന്തം കുടുംബത്തിലെ കാര്യം വരുമ്പോൾ യാഥാസ്ഥികരാണെന്ന് തെളിയിക്കുന്നതായിരുന്നു കെവിന്റെ കൊലപാതകം. ഒരു ഭാഗത്തു സ്വന്തം മകളുടെ മുഖം പോലും നോക്കാതെ മരുമകനെ കൊല്ലാൻ കൂട്ട് നിന്ന ഒരച്ഛൻ. മറുഭാഗത്തു മകൻ നഷ്ടപ്പെട്ട വേദനയ്ക്കിടയിലും അതെല്ലാം കടിച്ചമർത്തി മരുമകൾക്ക് താങ്ങായി നിന്ന മറ്റൊരു അച്ഛൻ. പിതാവ് സംരക്ഷകനോ ഘാതകനോ എന്ന ചർച്ച നടക്കുന്നതിനിടയിലാണ് ഒരച്ഛൻ മകൾക്കായി ഫെയ്സ്ബുക്കിൽ കുറിച്ച ഈ വരികൾ ശ്രദ്ധ നേടുന്നത്. അധ്യാപകനായ പ്രസാദ് കെ ജി തന്റെ മകൾ ഹരിതയ്ക്കായി പങ്കുവച്ച ഈ പോസ്റ്റ് സാമൂഹിക മാധ്യമങ്ങൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രസാദിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇതാണ്;
“23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാൻ .ധൈര്യത്തോടെ പറയുന്നു .
യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാൻ ഞാനവൾക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല.പകരം അതവളുടെ അവകാശമാണ്. തെറ്റുപറ്റാൻ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാൻ അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടത്. തന്നില്ലെങ്കിലും വിരോധമില്ല.
ഒരു കാര്യത്തിൽ മാത്രമാണ് ഞാനവളോട് അപേക്ഷിക്കുന്നത് .സ്വയംപര്യാപ്ത നേടാൻ. അതിനുള്ള സഹായം ചെയ്തുകൊടുക്കൽ ഒരു പിതൃ നിർവഹണമാണ്. ഞാനതു ചെയ്യാൻ ബാധ്യത പേറുന്ന മകൾ സ്നേഹി .”
പ്രതികരിക്കാൻ ഇവിടെ എഴുതുക