നിപ്പ വൈറസ് ബാധയെ കേരളം നേരിട്ട രീതി അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശംസിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിപ്പ വൈറസിനെ പ്രതിരോധിച്ച കാര്യത്തിൽ പ്രതിപക്ഷവും സർക്കാരിന് അംഗീകാരം നൽകി. തിരുവനന്തപുരത്തു നടന്ന സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയാണ് സർക്കാരിനെ പ്രകീർത്തിച്ചു സംസാരിച്ചത്. നിപ്പ വൈറസിനെതിരെ സർക്കാർ എടുത്ത നടപടികൾ അഭിനന്ദാർഹമാണെന്നും എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
നിപ്പ വൈറസിനെപറ്റി ഇനി ആശങ്കപ്പെടേണ്ടതില്ലെന്ന് യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. രോഗത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാചിലവുകളും സർക്കാർ വഹിക്കും. ചിലവായ തുക നൽകുകയും ചെയ്യും. ജില്ലാ കളക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പണം നൽകുക. നിപ്പ നിരീക്ഷണത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുടുംബങ്ങൾക്കെല്ലാം ഭഷ്യധാന്യങ്ങൾ എത്തിക്കും. കോഴിക്കോട് 2400 കുടുംബങ്ങൾക്കും മലപ്പുറത്തു 140 കുടുംബങ്ങൾക്കുമാണ് ഭാഷ്യധാന്യക്കിറ്റുകൾ എത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക