നീനു മാനസിക രോഗിയാണെന്നും തുടര്‍ ചികിത്സ നല്‍കണമെന്നും പിതാവ് ചാക്കോ. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ചാക്കോ ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ നീനു മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നാണ് പറയുന്നത്. ഇപ്പോള്‍ വീട് വീട്ട് പോയതോടെ ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടര്‍ ചികിത്സ നല്കാന് കോടതി ഇടപെടണമെന്ന് ചാക്കോ ആവശ്യപ്പെട്ടു.
അനന്തപുരി ആശുപത്രിയിലെ ഡോ.വൃന്ദയുടെ ചികിത്സയിലായിരുന്നു നീനു. കോടതി ഇടപെട്ട് ഒരു ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റി നീനുവിന് തുടര്‍ചികിത്സ നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും ചാക്കോ പറഞ്ഞു.
കെവിന്റെയും നീനുവിന്റെയും പ്രണയബന്ധം വീട്ടുകാരോട് നീനു പറഞ്ഞിരുന്നില്ല. പറഞ്ഞാല്‍ സമ്മതിക്കില്ലെന്നും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും നീനുവിന് അറിയാമായിരുന്നു. ഒടുവില്‍ കെവിന്റെ കൂടെ ഇറങ്ങിപോകുകയായിരുന്നു. തുടർന്ന് വീട്ടുകാർ കെവിനെ തട്ടിക്കൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക