കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് മറ്റൊരു സുപ്രധാന നേട്ടംകൂടി. മാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും മുന്നിലെത്തി. 61 എന്ന നിലയിൽ നിന്നും 46 ആയാണ് കേരളത്തിലെ മാതൃമരണ നിരക്ക് കുറഞ്ഞത്. ഇന്ത്യയിൽ മൊത്തത്തിൽ മാതൃമരണ നിരക്ക് 130 ആകുമ്പോഴാണ് കേരളത്തിൽ ഇത്രയും കുറവ് എന്നുള്ളതും ശ്രദ്ധേയമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ സാമ്പിൾ റജിസ്ട്രേഷൻ സിസ്റ്റം ഉപയോഗിച്ചാണ് ഇത് പ്രസിദ്ധീകരിച്ചത്.
മാതൃമരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞത് സംസ്ഥാനത്തിന് അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.
ഓൺലൈൻ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്തശിക്ഷയുമായി പുതിയ നിയമഭേദഗതി
പ്രതികരിക്കാൻ ഇവിടെ എഴുതുക