ഹിന്ദുമതത്തെ രക്ഷിക്കാനാണ് മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിനെ വധിച്ചതെന്ന് പ്രതി പരശുറാം വാഗ്മോറിന്റെ വെളിപ്പെടുത്തൽ. 26 വയസുള്ള പരശുറാം വാഗ്മോർ പറയുന്നതനുസരിച്ച് കൊല നടത്തുന്ന സമയത്ത് ആരെയാണ് കൊല്ലുന്നതെന്ന് അറിയില്ലായിരുന്നുവെന്നും 2017 സെപ്തംബർ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ കൊന്നതെന്നുമാണ്.
ഹിന്ദുമതത്തെ രക്ഷിക്കാനായി ഒരു കൊല നടത്തണമെന്ന് തന്നെ സമീപിച്ചവർ ആവശ്യപെട്ടതനുസരിച്ച് താൻ പ്രവർത്തിക്കുകയായിരുന്നു എന്നതാണ് പരശുറാമിന്റെ മൊഴി. പിന്നീടാണ് താൻ വധിച്ചത് ഗൗരി ലങ്കേഷ് എന്ന സ്ത്രീയെ ആയിരുന്നുവെന്ന് മനസിലാക്കിയതെന്നും പ്രതി പറഞ്ഞു. ഒരു സ്ത്രീയെ കൊല്ലരുതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും പ്രതി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക