ലോകകപ്പിന്റെ ആരവങ്ങൾക്കിടയിൽ ലയണൽ മെസ്സിക്ക് വീണ്ടും വധഭീഷണി. ബാർസിലോണയുടെ ജേഴ്സിയണിഞ്ഞ ഡമ്മിയെ വെടിവയ്ക്കുന്ന വീഡിയോ ആണ് ഐ എസ് തീവ്രവാദികൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്.
ഭീഷണിയുടെ സാഹചര്യത്തിൽ താരത്തിന് വൻസുരക്ഷയാണ് റഷ്യയിൽ ഒരുക്കിയിരിക്കുന്നത്. അർജന്റീന ടീം താമസിക്കുന്ന ഹോട്ടലിനു ചുറ്റും സായുധ സേനയുടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പോലീസ് സേനയ്ക്ക് പുറമെ സൈന്യത്തിന്റെ കാവലും ഉറപ്പു വരുത്തിയിട്ടുണ്ട്. വിവിധ സേനകളുടെ രഹസ്യാന്വേഷണത്തലവന്മാരുമായി റഷ്യൻ പ്രസിഡന്റ് പുടിൻ കൂടിക്കാഴ്ച നടത്തി സുരക്ഷാക്രമീകരങ്ങൾ വിലയിരുത്തി.
ഭീഷണി കണക്കിലെടുത്ത് 30000 ത്തോളം സുരക്ഷാഭടന്മാരെ അധികമായി കളി നടക്കുന്ന മോസ്കോയിലെ സ്പോട് അരീന സ്റ്റേഡിയത്തിൽ വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് 6. 30 ന് അർജന്റീന ഐസ്ലൻഡുമായാണ് ഏറ്റുമുട്ടുന്നത്. സ്റ്റേഡിയത്തിലേക്ക് കളി കാണാനെത്തുന്ന കാണികൾക്ക് കർശനമായ സുരക്ഷാ പരിശോധനകളുണ്ടായിരിക്കും. കാണികളുടെ എണ്ണം നിയന്ത്രിക്കാനും സാധ്യതയുണ്ട്.
മെസ്സി ഇന്നിറങ്ങും; ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അര്ജന്റീന
പ്രതികരിക്കാൻ ഇവിടെ എഴുതുക