സംഭവിക്കുന്ന ഓരോ സിനിമകളും തനിക്കിപ്പോഴും സ്വപ്നം പോലെയാണെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ് തുറന്നത്.
“കുട്ടിക്കാലത്ത് മധു സാറിന്റെ ഫോട്ടോകൾ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഒരു കാലത്ത് അഭിനയിക്കാൻ പറ്റുമെന്ന് സ്വപ്നം കാണാൻ കൂടി കഴിയുമായിരുന്നില്ല. നസീറിന്റെയും സോമന്റെയും സുകുമാരന്റെയുമൊപ്പം നില്ക്കാൻ പറ്റുമെന്ന് കരുതിയില്ല. ഐ വി ശശിയുടെ സിനിമയിൽ നായകനാവാൻ പറ്റുമെന്ന് വെറുതെ പോലും ചിന്തിച്ചിട്ടില്ല. സത്യൻ സാറിനെ ആദ്യമായി ഒന്ന് തൊട്ടതൊക്കെ ഇന്നും ഓർമ്മയുണ്ട്. ‘അനുഭവങ്ങൾ പാളിച്ചകളിൽ’ അഭിനയിക്കാൻ ചെല്ലുമ്പോൾ ചാക്കുകൂട്ടത്തിനു മുകളിൽ സത്യൻ സാർ കിടക്കുന്നു. ഉച്ചമയക്കത്തിലാണ്. ഞാൻ പതിയെ ചെന്ന് കാൽതൊട്ടു തൊഴുതു.അദ്ദേഹം അറിഞ്ഞത് പോലുമില്ല. ഓർക്കുമ്പോൾ ഇതൊക്കെ സ്വപ്നം തന്നെയാണ്. ഇന്നും അടുത്ത സിനിമ എങ്ങനെയാകണമെന്ന് സ്വപ്നം കാണാറുണ്ട്. അങ്ങനെയല്ലേ വേണ്ടത്?” – അദ്ദേഹം പറഞ്ഞു.
സിനിമയും സിനിമയ്ക്കപ്പുറവുമുള്ള പ്രയാഗ മാർട്ടിന്റെ വിശേഷങ്ങളിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക