സന്യാസികൾക്ക് നിരക്കാത്ത പ്രവൃത്തികൾ ചെയ്യുന്ന ആൾദൈവങ്ങളെ തൂക്കി കൊല്ലണമെന്ന് ബാബ രാംദേവ്. കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചതുകൊണ്ട് മാത്രം ഒരാൾ മതനേതാവാവില്ലെന്നും രാംദേവ് കൂട്ടിച്ചേർത്തു. രാജസ്ഥാനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ജോലി ചെയ്യുന്നവർക്കും അതിനനുസരിച്ചുള്ള പെരുമാറ്റച്ചട്ടങ്ങളുണ്ട്.സന്യാസത്തിനും അങ്ങനെ തന്നെ. അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ജയിലിലടച്ചാൽ മാത്രം പോര മരണം വരെ തൂക്കി കൊല്ലുകയും വേണം. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. രാംദേവ് കൂട്ടിച്ചേർത്തു. ദാത്തി മഹാരാജ് എന്ന സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ ബലാത്സംഗവും വഞ്ചനയും അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് ബാബയുടെ ഈ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക