പടിഞ്ഞാറൻ ഉത്തർ പ്രദേശിൽ പശുക്കടത്തുകാരെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്നു. കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റു. ഡൽഹിയിൽ നിന്ന് 70 കിലോമീറ്റർ അകലെ ഹാപൂരിലെ പിലഖുവിലാണ് സംഭവം. 45 വയസുള്ള കാസിം, 65 വയസുള്ള സമുദുദീൻ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇതിൽ കാസിമാണ് ആശുപത്രിയിൽ വച്ച് മരിച്ചത്.
അയൽഗ്രാമത്തിലെ ചിലരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർക്ക് പരിക്കേറ്റതെന്ന് പോലീസ് പറയുന്നു. എന്നാൽ പശുക്കടത്ത് ആരോപിച്ചാണ് ഇവർക്ക് മർദ്ദനമേറ്റതെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.
ഇരകളുടെ കുടുംബാംഗങ്ങളുടെയും അറസ്റ്റിലായ രണ്ടു പ്രതികളുടെയും മൊഴി ഉദ്ധരിച്ചാണ് റിപ്പോർട്ട്. മർദ്ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാസിമിനെ മർദ്ദിക്കുന്നത് നിർത്താനും അവനു വെള്ളം നൽകാനും വീഡിയോ എടുക്കുന്നയാൾ പറയുന്നുണ്ട്, എന്നാൽ തങ്ങൾ എത്താൻ രണ്ടു മിനിട്ട് വൈകിയെങ്കിൽ ഇവർ പശുവിനെ അറുത്തു കൊന്നേനെ എന്ന് പറഞ്ഞ് ആക്രമണം തുടരുകയായിരുന്നു.
കാലാവധി അവസാനിക്കുന്നതിനു മുൻപ് നീരവ് മോദിക്ക് പുതിയ പാസ്പോർട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക