പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന രത്ന വ്യാപാരി നീരവ് മോദി ഒരേസമയം രണ്ടു പാസ്പോർട്ടുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. അംഗീകൃത പാസ്പോര്ട്ട് കാലാവധി തീരുന്നതിനു മുൻപ് നീരവിന് പുതിയ പാസ്പോർട്ട് അനുവദിച്ചിരിക്കുന്നതാണ് കണ്ടെത്തിയത്. നീരവിനു നൽകിയ ആറ് പാസ്പോർട്ടിൽ അഞ്ചെണ്ണത്തിന്റെയും കാലാവധി അവസാനിച്ചിട്ടുണ്ടായിരുന്നു. ആറാമത്തെ പാസ്പോർട്ടിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപേ പുതിയ പാസ്പോർട്ട് നൽകിയിരിക്കുകയാണ്.
നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13000 കോടി രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നെന്നാണ് കേസ്. ഇതേ തുടർന്ന് നീരവിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. എന്നാൽ റദ്ദാക്കിയ പാസ്പോർട്ടുകൾ ഉപയോഗിച്ച് ഇയാൾ നിരവധി രാജ്യങ്ങൾ സഞ്ചരിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ആൾദൈവങ്ങളെ തൂക്കി കൊല്ലണം; ബാബ രാംദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക