നേടിയ ആക്രമിച്ച കേസിൽ പ്രതിയായി ജയിലിൽ പോയതിനെത്തുടർന്ന് അമ്മയിൽ നിന്നും പുറത്താക്കിയ ദിലീപിനെ വീണ്ടും സംഘടനയിൽ തിരിച്ചെടുക്കാൻ നീക്കം . പുറത്താക്കൽ തീരുമാനം പ്രഖ്യാപിച്ച മമ്മൂട്ടിക്കും ദിലീപിനെ പുറത്താക്കണമെന്ന് ശക്തമായി വാദിച്ച യുവതാരങ്ങൾക്കും കനത്ത തിരിച്ചടിയാണ് ഈ തീരുമാനത്തിലൂടെ ലഭിച്ചത്. ദിലീപിനെതിരെ വാർത്തകൾ നൽകിയ മാധ്യമങ്ങളെയും പുറത്തു നിർത്തിയായിരുന്നു ഇത്തവണത്തെ ജനറൽ ബോഡി മീറ്റിംഗ്.
പുറത്താക്കൽ തീരുമാനം സാങ്കേതികമായിപ്പോലും നിലനിൽക്കുന്നതല്ലെന്നും ആരോട് ചോദിച്ചിട്ടാണ് പുറത്താക്കിയതെന്നും ചോദിച്ച് താരങ്ങൾ പൊട്ടിത്തെറിച്ചു. വനിതാസിനിമ സംഘടനയ്ക്കെതിരെയും രൂക്ഷ വിമർശനമുണ്ടായി. സംഘടനാ ചട്ടമനുസരിച്ച് അടിയന്തിര സാഹചര്യത്തിൽ അവൈലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നാലും അവിടെ എടുക്കുന്ന തീരുമാനം അടുത്ത നിർവാഹക സമിതി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം ബന്ധപ്പെട്ട വ്യക്തിയെ അറിയിച്ച് വിശദീകരണം തേടണമെന്നാണ്. അത് തൃപ്തികരമല്ലെങ്കിൽ കമ്മിറ്റിയിൽ നേരിട്ടെത്തി വിശദീകരണം നല്കാൻ അവസരം നൽകിയിട്ട് വേണം നടപടിയെടുക്കാൻ. മുൻപ് തിലകനെ പുറത്താക്കിയത് ഇതേ രീതിയിലായിരുന്നുവെന്നും ദിലീപിന്റെ കാര്യത്തിൽ ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.
സമ്മർദ്ദം ശക്തമായിരുന്ന അന്നത്തെ സാഹചര്യത്തിൽ കടുത്ത നിലപാടെടുക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. ചുരുക്കത്തിൽ ദിലീപിനെ പുറത്താക്കി എന്നത് പ്രഖ്യാപനം മാത്രമാണ്. മാത്രവുമല്ല രണ്ടു രണ്ടുമാസം കഴിഞ്ഞ് ചേർന്ന നിർവാഹക സമിതിയോഗം ഈ പുറത്താക്കൽ പ്രഖ്യാപനം മരവിപ്പിക്കുന്നതായി ഭാരവാഹികൾ വെളിപ്പെടുത്തുന്നു. അടുത്ത വാർഷിക ജനറൽ ബോഡി യോഗത്തിൽ തീരുമാനിക്കാമെന്നായിരുന്നു തീരുമാനം. അതിനാലാണ് ഇന്നത്തെ യോഗത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് കൃത്യമായ തീരുമാനം എടുത്തത്. ദിലീപിനോട് നീതി കാട്ടിയില്ല എന്ന അഭിപ്രായമുള്ളവരാണ് അമ്മയിൽ കൂടുതൽപ്പേരും.
അമ്മയുടെ പ്രസിഡണ്ടായി മോഹന്ലാല് ചുമതലയേറ്റു
പ്രതികരിക്കാൻ ഇവിടെ എഴുതുക