കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് മാതാവിന് മുൻപിൽ വച്ച് യുവാവിനെ തല്ലുകയും മാതാവിനെ അസഭ്യം പറയുകയും ചെയ്ത കേസിൽ നിന്നും ഗണേശ് കുമാർ എം എൽ എ മാപ്പു പറഞ്ഞ് തലയൂരി. ഇരുവിഭാഗവും കേസ് പിൻവലിക്കാൻ ധാരണയായി. പുനലൂർ എൻ എസ് എസ് യൂണിയനിലായിരുന്നു ഒത്തുതീർപ്പ് ചർച്ച. ആർ ബാലകൃഷ്ണപിള്ള നേരിട്ടിടപെട്ടാണ് സാമുദായിക നേതാക്കൾ വഴി കേസ് ഒത്തുതീർപ്പാക്കിയത്. ഗണേഷ് പരസ്യമായി മാപ്പു പറയണം അല്ലെങ്കിൽ മാപ്പ് എഴുതി നൽകണമെന്നതായിരുന്നു പരാതിക്കാരായ അനന്തകൃഷ്ണന്റെയും അമ്മയുടെയും ആവശ്യം. അനന്തകൃഷ്ണന്റെ അമ്മ കോടതിയിൽ മൊഴി നൽകിയതിനാൽ പുറത്ത് വച്ച ഒത്തുതീർപ്പാക്കിയാൽ കോടതിയുടെ ഇക്കാര്യത്തിലുള്ള സമീപനം ഗണേഷിന് ഇനി നിർണ്ണായകമാണ്.
ജൂൺ 13 നു ഉച്ചയ്ക്ക് ഒന്നരയോടെ അഗസ്ത്യക്കോട് വച്ച് അനന്തകൃഷ്ണനും അമ്മ ഷീനയും എം എൽ എ യുടെ ഉപദ്രവത്തിനിരയായി എന്നാണ് പരാതി. ഇടുങ്ങിയ റോഡിൽ ഗണേഷ് കുമാറിന്റെ കാറിനെതിരെ വന്ന അനന്തകൃഷ്ണന്റെകാർ സൈഡ് നൽകിയില്ല എന്നാരോപിച്ചയിരുന്നു മർദ്ദനം. ഗണേഷ്കുമാർ അനന്തകൃഷ്ണനെ മർദ്ദിക്കുകയും തടയാൻ ചെന്ന അമ്മ ഷീനയെ അസഭ്യം പറഞ്ഞുവെന്നും പരാതിയിൽ പറയുന്നുണ്ട്.
മധ്യവയസ്കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക