റെക്കോര്‍ഡ് നേട്ടവും മറികടന്ന് 37 മത്സരങ്ങള്‍ക്കൊടുവില്‍ റഷ്യന്‍ ലോകകപ്പിലെ ആദ്യ ഗോള്‍ രഹിത സമനില സമ്മാനിച്ച് ഫ്രാന്‍സ്- ഡെന്മാര്ക്ക് പോരാട്ടം. ഗോള്കീപ്പറെയടക്കം അവസാന മത്സരത്തില്‍ നിന്ന് ആറ് മാറ്റങ്ങളോടെയാണ് ഫ്രാന്‍സ് കളത്തിലെത്തിയതെങ്കില് നാല് മാറ്റങ്ങള്‍ ഡെന്മാര്ക്ക് നിരയിലുമുണ്ടായിരുന്ന്.
വിരലിലെണ്ണാവുന്ന മുന്നേറ്റങ്ങളൊഴിച്ച് മത്സരത്തിന് കാര്യമായ ഓളം സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും ആയില്ല. സമനിലയോടെ ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാരായും ഡെന്മാര്ക്ക് രണ്ടാം സ്ഥാനക്കാരുമായി ഗ്രൂപ്പില്‍ ‘സി’യില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്ന്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പെറു ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതും ഡെന്മാര്ക്കിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം എളുപ്പമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക