തിരുവനന്തപുരം: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് രണ്ടു വയസുകാരിയുടെ കാലിലെ പ്ലാസ്റ്റര്‍ പൂര്‍ണമായും നീക്കം ചെയ്യാതെ ജീവനക്കാരി മടങ്ങിയ സംഭവത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിന് സസ്പെന്ഷന്. നഴ്സിംഗ് അസിസ്റ്റന്റ് എം.എസ്. ലളിതയെയാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം കാലിലെ പ്ലാസ്റ്റർ നീക്കാനാണ് ആര്യയെയും കൂട്ടി മാതാപിതാക്കൾ ആശുപത്രിയിലെത്തിയത്. പ്ലാസ്റ്റർ നീക്കി പകുതി ആയപ്പോഴേക്കും 5 മണിയായി. ഇതോടെ ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് ജീവനക്കാരി കുട്ടിയെ അവിടെ കിടത്തി പോകുകയായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും പ്ലാസ്റ്റർ നീക്കാൻ ആരും വരാത്തതിനാൽ മാതാപിതാക്കൾ ആശുപത്രിത്തിലുള്ളവരോട് വിവരം പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും ആശുപത്രിയിലുള്ളവരും ബഹളം വച്ചതോടെ മറ്റൊരു ജീവനക്കാരിയെത്തി ബാക്കി പ്ലാസ്റ്റർ പൂര്‍ണമായും നീക്കിയത്.
പേര് അമ്മ, നിലപാട് സ്ത്രീവിരുദ്ധം; അപമാനം ഏറ്റുവാങ്ങി നിഷ സാരംഗും
പ്രതികരിക്കാൻ ഇവിടെ എഴുതുക