സ്ത്രീവിരുദ്ധ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനായ തരികിട സാബുവിനെ മോഹൻലാൽ അവതാരകനായുള്ള ബിഗ്ബോസ് എന്ന ഏഷ്യാനെറ്റിന്റെ പരിപാടിയിൽ പങ്കെടുപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധം. മോഹൻലാലിനെയുൾപ്പടെ മുപ്പതോളം പേരെ ഇയാൾ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചിട്ടുണ്ട്. റിമി ടോമി, രഞ്ജിനി ഹരിദാസ്, കലാഭവൻ മാണിയുടെ ഭാര്യ, അനുജൻ, ഏറ്റവുമൊടുവിൽ യുവമോർച്ച നേതാവ് ലസിത പാലക്കൽ വരെ സാബു അപമാനിച്ചവരുടെ ലിസ്റ്റിലുണ്ട്. ലസിതയെ അപമാനിച്ച സംഭവത്തിൽ ഇയാൾക്കെതിരെ പാനൂർ പോലീസിലും കൊച്ചി സിറ്റി കമ്മീഷണർക്കും പരാതി നിലനിൽക്കുന്നുണ്ട്. എഫ് ഐ ആറിൽ സാബു ഒളിവിലാണെന്നാണ് പറയുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സാബു ബിഗ്ബോസ് ഷോയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
‘ലസിത പാലക്കലിനെ ഫേസ്ബുക്ക് വഴി അധിക്ഷേപിച്ചുവെന്ന കേസില്‍ കുറ്റാരോപിതനാണ് സാബു. പോലിസ് അന്വേഷിക്കുന്ന തരികിട സാബുവിനെ പോലെ ഒരാളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന്’ മോഹന്‍ലാലിനോട് ബിജെപി നേതാവ് ടി.ജി മോഹന്‍ദാസ് ആവശ്യപ്പെട്ടു.
‘കുറ്റാരോപിതനെ പാര്‍പ്പിക്കുന്നത് ഐപിസി 212 പ്രകാരം കുറ്റകരമാണ്. അയാള്‍ക്ക് കിട്ടുന്നതോ അതിന്റെ നാലിലൊന്നെങ്കിലുമോ ശിക്ഷ താങ്കള്‍ക്കും കിട്ടാം. ദേശസ്നേഹിയാണ് എന്ന കാരണത്താല്‍ താങ്കള്‍ പിണറായിയുടെ നോട്ടപ്പുള്ളിയുമാണ്. ആ സാബുവിനെ മാറ്റുക’ എന്നിങ്ങനെയാണ് ടീ.ജി മോഹന്‍ദാസിന്റെ ട്വീറ്റ്.കേസെടുത്താല്‍ സാബു വീണ്ടും ‘അബ്സ്കോണ്ടിങ്’ ആവും. മോഹന്‍ലാല്‍ മുന്‍കൂര്‍ ജാമ്യം എന്നൊക്കെ പറഞ്ഞ് കോടതിയില്‍ നിന്ന് കോടതിയിലേക്ക് ഓടിനടന്നു വിഷമിക്കും. മോഹൻലാൽ, താങ്കളുടെ നന്മയ്ക്കു വേണ്ടിയാണ് പറയുന്നത്. സാബുവിനെ ഉപേക്ഷിക്കുക-ടിജി പറയുന്നു. ബിഗ് ബോസിലേക്ക് പോകുന്ന യുവതികള്‍ ഒന്നു സൂക്ഷിക്കണമെന്നും ടിജി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക